Friday, 1 January 2016

സഫലമീ യാത്ര -എന്‍.എന്‍.കക്കാട്


ആര്‍ദ്രമീ ധനുമാസ രാവുകളിലോന്നില്‍

ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ..
ഈ പഴങ്കൂടൊരു ചുമക്കടി ഇടറി വീഴാം.

വ്രണിതമാം കണ്ഠത്തില്‍ ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്‍ കൂടി ഞാന്‍ നേരിയ നിലാവിന്‍റെ
പിന്നിലെയനന്തതയില്‍ അലിയും ഇരുള്‍, നീലിമയില്‍
എന്നോ പഴകിയോരോമ്മകള്‍ മാതിരി
നിന്നു വിറക്കുമീയേകാന്ത താരകളേ,
ഇന്നൊട്ടു കാണട്ടെ നീ തൊട്ടു നില്‍ക്കൂ..

ആതിര വരും നേരമൊരുമിച്ചു കൈകള്‍കോര്‍-
ത്തെതിരെല്‍ക്കണം നമുക്കിക്കുറി.
വരും കൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം?

എന്ത്? നിന്‍ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട്ട ദിനങ്ങളില്‍
മിഴിനീര്‍ ചവര്‍പ്പു പെടാതീ
മധുപാത്രമടിയോളം മോന്തുക
നേര്‍ത്ത നിലാവിന്‍റെ അടിയില്‍
തെളിയുമിരുള്‍നോക്കുകിരുളിന്‍റെ
അറകളിലെ ഓര്‍മ്മകളെടുക്കുക
എവിടെ എന്തോര്‍മ്മകളെന്നോ?

നേരുകയിളിരുട്ടേന്തി പാറാവ്‌ നില്‍ക്കുമീ
തെരുവ് വിളക്കുകള്‍ക്കപ്പുറം
ബധിരമാം ബോധത്തിനപ്പുറം
ഓര്‍മ്മകളൊന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?

പല നിറം കാച്ചിയ വളകളഴിഞ്ഞുമഴിച്ചും
പല മുഖം കൊണ്ട് നാം തമ്മിലെതിരേറ്റും
എന്തും പരസ്പരം മോഹിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടോരീ അറിയാത്ത വഴികളില്‍
എത്ര കൊഴുത്ത ചവര്‍പ്പ് കുടിച്ചുവറ്റിച്ചു നാം
ഇത്തിരി ശാന്തി തന്‍ ശര്‍ക്കര നുണയുവാന്‍
ഓര്‍മ്മകളുനണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ചകളായ് പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി.

ഏതോ പുഴയുടെ കളകളത്തില്‍

ഏതോ മലമുടി പോക്കുവെയിലില്‍

ഏതോ നിശീഥത്തിന്‍ തെക്ക് പാട്ടില്‍

ഏതോ വിജനമാം വഴി വക്കില്‍

നിഴലുകള്‍ നീങ്ങുമൊരു താന്തമാം അന്തിയില്‍
പടവുകളായ് കിഴക്കേറെ ഉയര്‍ന്നു പോയി
കടുനീല വിണ്ണില്‍ അലിഞ്ഞുപോം മലകളില്‍
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍

വിളയുന്ന മേളങ്ങള്‍ ഉറയുന്ന രാവുകളില്‍
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ സഖീ?
എങ്ങാനൊരൂഞ്ഞാല്‍ പാട്ടുയരുന്നുവോ?
ഒന്നുമില്ലെന്നോ? ഒന്നുമില്ലെന്നോ?

ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള്‍ പാടാതെ

പാതിരകളിളകാതെ അറിയാതെ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ
ആര്‍ദ്രയാം ആര്‍ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്‍മ്മ വരുന്നുവോ
ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി

നാമീ ജനലിലൂടെതിരേല്‍ക്കും
ഇപ്പഴയോരോര്‍മ്മകള്‍ ഒഴിഞ്ഞ താലം

തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി

അതിലൊറ്റ മിഴിനീര്‍ പതിക്കാതെ,മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും,

വര്‍ഷം വരും,തിരുവോണം വരും

പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നും ആര്‍ക്കറിയാം

നമുക്കിപ്പോഴീ ആര്‍ദ്രയെ ശാന്തരായ് സൌമ്യരായ് എതിരേല്‍ക്കാം

വരിക സഖീ അരികത്ത് ചേര്‍ന്ന് നില്‍ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യമൊന്നുവടികളായ് നില്‍ക്കാം
ഹാ സഫലമീ യാത്ര... 
:music:

ഹാ സഫലമീ യാത്ര!!! 
കവിത: പന്തങ്ങള്‍
വൈലോപ്പിള്ളി



ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍

പണ്ട് പിതാമഹര്‍ കാട്ടിന്‍ നടുവില്‍
ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും
വാളു കണക്കൊരു തീനാളം!

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാര്‍ന്നൊരന്നേരം
മാനവര്‍ കണ്ടാ അഗ്നി സ്മിതമതില്‍
മണ്ണിലെ വിണ്ണിന്‍ വാഗ്ദാനം

ആയിരമായിരമത്തീ ചുംബി-
ച്ചാളി വിടര്‍ന്നൊരു പന്തങ്ങള്‍
പാണിയിലേന്തിപ്പാടിപ്പാടി-
പ്പാരിലെ യുവജന വൃന്ദങ്ങള്‍
കാലപ്പെരുവഴിയൂടെ പോന്നിതു
കാണേക്കാണേക്കമനീയം!

കാടും പടലും വെണ്ണീറാക്കി-
ക്കനകക്കതിരിനു വളമേകി
കഠിനമിരുമ്പു കുഴമ്പാക്കി, പല
കരുനിര വാര്‍ത്തു പണിക്കേകി!

അറിവിന്‍ തിരികള്‍ കൊളുത്തീ, കലകള്‍ -
ക്കാവേശത്തിന്‍ ചൂടേകി.
മാലോടിഴയും മര്‍ത്യാത്മാവിനു
മാലോട്ടുയരാന്‍ ചിറകുതകി
പാരില്‍ മനുഷ്യ പുരോഗമനക്കൊടി
പാറിച്ചവയീ പന്തങ്ങള്‍ !
മെത്തിടൂമിരുളിലിതെത്ര ചമച്ചൂ
പുത്തന്‍ പുലരിച്ചന്തങ്ങള്‍

ധൃഷ്ടത കൂടുമധര്‍മ്മ ശതത്തിന്‍
പട്ടട തീര്‍ത്തൂ പന്തങ്ങള്‍ !
പാവന മംഗള ഭാവിപദത്തില്‍
പട്ടുവിരിച്ചു പന്തങ്ങള്‍
മര്‍ത്ത്യ ചരിത്രം മന്നിതിലെഴുതീ-
യിത്തുടു നാരാചാന്തങ്ങള്‍ ;

പോയ് മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ,
കൈമുതലായീ പന്തങ്ങള്‍!
ഹൃദയനിണത്താല്‍ തൈലം നല്‍കി
പ്രാണമരുത്താല്‍ തെളിവേകി
മാനികള്‍ ഞങ്ങളെടുത്തു നടന്നൂ
വാനിനെ മുകരും പന്തങ്ങള്‍
ഉജ്ജ്വലമാക്കീ,യൂഴിയെ ഞങ്ങടെ-
യുജ്ജ്വല ഹൃദയ സ്പന്ദങ്ങള്‍ !
അടിമച്ചങ്ങല നീട്ടിയുടപ്പാന്‍
അഭിനവ ലോകം നിര്‍മ്മിപ്പാന്‍
ആശയ്ക്കൊത്തു തുണച്ചൂ ഞങ്ങളെ-
യാളിക്കത്തും പന്തങ്ങള്‍ !
കൂരിരുളിന്‍ വിരിമാറ് പിളര്‍ത്തീ
ചോര കുടിക്കും ദന്തങ്ങള്‍

വാങ്ങുകയായീ, ഞങ്ങള്‍ കരുത്തൊട്,
വാങ്ങുക വന്നീ പന്തങ്ങള്‍ !
എരിയും ചൂട്ടുകളേന്തിത്താരകള്‍
വരിയായ് മുകളില്‍ പോകുമ്പോള്‍
ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകും പുകയാകും
പൊലിമയൊടെന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍ !
കത്തിന വിരലാല്‍ ചൂണ്ടുന്നുണ്ടവ
മര്‍ത്ത്യ പുരോഗതി മാര്‍ഗ്ഗങ്ങള്‍

ഗൂഢ തടത്തില്‍ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ
വാരുറ്റോരു നവീന യുഗത്തിന്‍
വാകത്തോപ്പുകള്‍ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീ
അഗ്നി വിടര്‍ത്തും സ്കന്ദങ്ങള്‍
ആകെയുടച്ചീടട്ടെ മന്നിലെ
നാഗപുരത്തിന്‍ ബന്ധങ്ങള്‍
ചോര തുടിക്കും ചെറു കയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍ !
കവിത: കാളിയമര്‍ദ്ദനം
രചന: സുഗതകുമാരി


കുനിഞ്ഞതില്ലീ പത്തികള്‍
കുനിഞ്ഞതില്ലീ പത്തികള്‍
കണ്ണാ, കുലുങ്ങിയില്ലീ കരളിന്നും
ഓളമടിച്ചു സമുദ്രം പോലീ
കാളിന്ദി നദി പൊങ്ങുമ്പോള്‍
ഓളമടിച്ചു സമുദ്രം പോലീ
കാളിന്ദി നദി പൊങ്ങുമ്പോള്‍
പിടഞ്ഞുതുള്ളും തിരമാലകൊളൊത്തി-
ടഞ്ഞു പൊട്ടി ചിതറുമ്പോള്‍
വിരിഞ്ഞ പത്തികളോരോന്നോരോ-
ന്നമര്‍ന്നു പൊങ്ങി ചുഴലുമ്പോള്‍
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിചിലങ്ക മുഴങ്ങുമ്പോള്‍
കരത്തിലോമല്‍ തരിവളയിളകി
ചിരിച്ചു മിന്നി ചിതറുമ്പോള്‍
മുദ്രകള്‍ കാട്ടി രസിയ്ക്കും വിരലുകള്‍
മുഗ്ദമനോഹരമിളകുമ്പോള്‍
വിടര്‍ന്ന കണ്ണുകള്‍ ചാമ്പി മയങ്ങി
കലന്നു ഉന്മദ മേളത്തില്‍
അക്കഴല്‍ മൊട്ടുകളുള്‍ക്കടബലമാര്‍ന്നൊ-
ത്തു ചവിട്ടിമെതിയ്ക്കുമ്പോള്‍
അക്കഴല്‍ മൊട്ടുകളുള്‍ക്കടബലമാര്‍ന്നൊ-
ത്തു ചവിട്ടിമെതിയ്ക്കുമ്പോള്‍
ചതഞ്ഞ പത്തികള്‍ താഴാതിപ്പോഴും
ഉയര്‍ന്നു നില്‍ക്കാന്‍ പണിവൂ ഞാന്‍
നൃത്ത വിലോലിത ലീലയിതുടനെ
നില്‍ക്കായ്‌വാന്‍ കൊതിയേറുകയായ്
മര്‍ദ്ദനമേറ്റു വലഞ്ഞോരെന്‍
ദൃഢ മസ്തകമിപ്പോഴുമുയരുന്നു
രക്തകണങ്ങള്‍ തെറിയ്ക്കുന്നു
മിഴികത്തുന്നു കരള്‍ പൊട്ടുന്നു
നര്‍ത്തന വേദികയല്ലേ ഞാന്‍
എന്‍ പത്തികള്‍ വീണ്ടും പൊങ്ങുന്നു

കനിഞ്ഞു പുഞ്ചിരി ചിന്നിക്കൊണ്ടെന്‍
കണ്ണാ നര്‍ത്തനമാടു നീ
കതിരൊളി മിന്നി കളരവമിളിതം
ലളിതം നൃത്തം ആടു നീ
കേളി ലോളമുയര്‍ന്നോട്ടെ
ജലപാളികാളാര്‍പ്പു ചുഴന്നോട്ടെ
കേളി ലോളമുയര്‍ന്നോട്ടെ
ജലപാളികാളാര്‍പ്പു ചുഴന്നോട്ടെ
തെറിച്ചു ചിന്നി ചിതറി ക്കരളിന്‍
കറുത്ത രക്തം വീണോട്ടേ
തെറിച്ചു ചിന്നി ചിതറി ക്കരളിന്‍
കറുത്ത രക്തം വീണോട്ടേ
വാടി കാല്‍ക്കലടിഞ്ഞോരെന്‍
പ്രിയ നാഗിനി കേണു തളര്‍ന്നോട്ടെ
നിര്‍ത്തിടല്ലേ നൃത്തം
നിര്‍ത്തിടല്ലേ നൃത്തം
നിര്‍വൃതി ലയത്തിലാത്മാവലിയുന്നു
വിരിഞ്ഞ പീലികള്‍ താളമൊടാടി
കലര്‍ന്നു മിന്നി ലസിയ്ക്കുന്നു
നിന്‍ ചുരുള്‍ നീല കുറുനിരനനവാര്‍-
ന്നമ്പിളി നെറ്റിയില്‍ മൊത്തുന്നു
കിലിങ്ങിടുന്നു മാലകള്‍ വിണ്ണോര്‍
തെളിഞ്ഞു പൂമഴ പെയ്യുന്നു
നിറുത്തിടല്ലേ നൃത്തം
നിറുത്തിടല്ലേ നൃത്തം
വന്‍നദി കലക്കിയിളകും ചുഴലികളില്‍
ചൊരിഞ്ഞ പൂവുകള്‍ ചുറ്റി ചുറ്റി
തിരിഞ്ഞു വീണു കറങ്ങുന്നു
മടിച്ചിടല്ലേ.. മടിച്ചിടല്ലേ
തൃക്കഴല്‍ കുങ്കുമമൊലിച്ചപോലെ തുടുത്തിട്ടും
മദാന്ധകാരം മാറീല്ലാ
മിഴി തുറന്നു പൂര്‍ണ്ണത കണ്ടീല
അറിഞ്ഞു ഞാനെനന്നുള്ളോരീ വെറും
അഹന്ത... കണ്ണാ.. മാഞ്ഞീലാ
അന്ധതയാലെ പുണരും ജീവിത
ബന്ധനമൊന്നുമഴിഞ്ഞീലാ
നിറുത്തിടല്ലേ നിന്‍ നൃത്തം
ഫണമുയര്‍ത്തി നില്‍പ്പാനാവോളം
വിളത്ത കണ്ണീര്‍ ചോലകളായെന്‍
വിഴങ്ങളെല്ലാം അലിവോളം
ശ്രീയ വിഷാദമുലര്‍ന്നെരിയുന്നൂരീ
അഭിമാനം കുറവോളം
ശ്രീയ വിഷാദമുലര്‍ന്നെരിയുന്നൂരീ
അഭിമാനം കുറവോളം
നിന്‍ കഴല്‍ മതിയാവോളമണിഞ്ഞ്
നിന്‍ സങ്കടമെല്ലാം മറവോളം
കുനിയ്ക്കുകല്ലീ പത്തികള്‍ കണ്ണാ
മുറയ്ക്കു നര്‍ത്തനമാടൂ നീ
കുനിയ്ക്കുകല്ലീ പത്തികള്‍ കണ്ണാ
മുറയ്ക്കു നര്‍ത്തനമാടൂ നീ

ഇരുള്‍ ചുരുള്‍മുടി ചിതറട്ടെ
പൊണ്‍ കവിള്‍ തടങ്ങള്‍ ചുവക്കട്ടെ
ഇരുള്‍ ചുരുള്‍മുടി ചിതറട്ടെ
പൊണ്‍ കവിള്‍ തടങ്ങള്‍ ചുവക്കട്ടെ
കൊലുങ്ങിയാടും കുണ്ഢലമാളി
പടര്‍ന്നു രശ്മി ഉതിരട്ടെ
കൊലുങ്ങിയാടും കുണ്ഢലമാളി
പടര്‍ന്നു രശ്മി ഉതിരട്ടെ
തുടുത്ത ചുണ്ടുകള്‍ വിടരെട്ടെ
നീ ചിരിച്ചു വിശ്വം കുളിരട്ടെ
വിരിഞ്ഞ വാര്‍മലര്‍ മാലകള്‍
പൊട്ടി തകര്‍ന്നു വീണുമയങ്ങട്ടെ
നിറന്ന മഞ്ഞ പട്ടിന്‍ ഞൊറിവുകള്‍
നനഞ്ഞുടഞ്ഞു തിളങ്ങട്ടെ
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിചിലങ്കകള്‍ തുള്ളട്ടെ
ഝണല്‍ ഝണല്‍ ഝണനാദമുതിര്‍ക്കും
മണിചിലങ്കകള്‍ തുള്ളട്ടെ
അത്താളത്തിലുടഞ്ഞ് തകര്‍ന്നെന്‍
ദുഷ്കൃതമെല്ലാം അകലട്ടെ
അത്താളത്തിലുടഞ്ഞ് തകര്‍ന്നെന്‍
ദുഷ്കൃതമെല്ലാം അകലട്ടെ
അത്താളത്തിലുടഞ്ഞ് തകര്‍ന്നെന്‍
ദുഷ്കൃതമെല്ലാം അകലട്ടെ
അച്ചേവടികള്‍ നുകര്‍ന്നു നുകര്‍ന്നെന്‍
ദുഃഖവുമെല്ലാം മറയട്ടെ
കുനിഞ്ഞതില്ലീ പത്തികള്‍..
കണ്ണാ... തളര്‍ന്നതില്ലീ കരളിന്നും
കുനിഞ്ഞതില്ലീ പത്തികള്‍..
കണ്ണാ... തളര്‍ന്നതില്ലീ കരളിന്നും